Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajiv Chandrasekhar

സുപ്രീംകോടതിയുടെ ചോദ്യം സാധാരണക്കാർക്കുവേണ്ടി: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമലയിൽ എന്തെങ്കിലും ഇനി ബാക്കിയുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചത് സാധാരണക്കാർക്കുവേണ്ടിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ശബരിമലക്കൊള്ള നടന്ന് അഞ്ചരമാസമായിട്ടും പിന്നിലാരാണെന്നു കണ്ടുപിടിക്കാൻ എസ്ഐടിക്കു കഴിഞ്ഞിട്ടില്ല. ശബരിമലപോലുള്ള ഒരു പുണ്യസ്ഥലത്തുനിന്നു നാലരകിലോ സ്വർണം കട്ടുകൊണ്ടുപോയി അഞ്ചരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പറയുന്നത് ഇതൊരു വീഴ്ചയാണെന്നാണ്.

എം.വി. ഗോവിന്ദൻ പറയുന്നതു ശബരിമല വിഷയമൊക്കെ കഴിഞ്ഞല്ലോ എന്നാണ്. കേരളത്തിൽ മാറിമാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും ശബരിമല, ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ നിന്ന് എത്ര സ്വർണവും എത്ര ഭൂമിയും കൊള്ളയടിച്ചുവെന്നു സാധാരണ ജനങ്ങൾക്ക് അറിയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Kerala

അതിദാരിദ്ര്യ നിർമാർജനം; രാജീവ് ചന്ദ്രശേഖറിന് എന്താണു പറയാനുള്ളതെന്ന് എം.ബി. രാജേഷ്

തൃശൂർ: ബജറ്റിനു മുന്നോടിയായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇക്കണോമിക് സർവേ റിപ്പോർട്ടിൽ കേരളത്തിന്‍റെ അതിദാരിദ്ര്യനിർമാർജനപദ്ധതി മാതൃകയാണെന്നു വിശേഷിപ്പിച്ചതിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എന്താണു പറയാനുള്ളതെന്ന് മന്ത്രി എം.ബി. രാജേഷ്.

കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം രാജീവ് ചന്ദ്രശേഖർ പദ്ധതി പബ്ലിസിറ്റി സ്റ്റണ്ടാണെന്നു പരിഹസിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ചോദ്യം.

പാർലമെന്‍റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തെ പരാമർശിച്ചതു ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മലയാളപത്രങ്ങൾ മനഃപൂർവം ഒഴിവാക്കിയതാണോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിന്‍റെ പദ്ധതിയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്രസർക്കാരിന്‍റെ സർവേ റിപ്പോർട്ട്. കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വാർത്തയാണിതെന്നും മന്ത്രി പറഞ്ഞു.

Kerala

പ്രമേയത്തിന് പിന്തുണ നൽകിയതിന് നന്ദി; രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് കേരള എന്ന് മാറ്റി കേരളം എന്നാക്കുന്നതിനായി നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ചതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി അറിയിച്ച് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കേരള എന്ന പേര് കേരളം എന്നാക്കുന്നതിലൂടെ യഥാര്‍ഥ നാമം പുനസ്ഥാപിക്കുകയാണ് നമ്മള്‍ ചെയ്യുന്നതെന്നും ബിജെപി അധ്യക്ഷന്‍ നല്‍കിയ പിന്തുണയില്‍ സന്തോഷം ഉണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ ഭാഷയും സംസ്കാരവും ശക്തിപ്പെടുത്തുന്നതിന് ഒപ്പം നിൽക്കുന്നതിൽ സന്തോഷം എന്നും കത്തിൽ പറയുന്നുണ്ട്.

Kerala

‘കേരള’ വേണ്ട, ‘കേരളം’ മതി: പ്രധാനമന്ത്രിക്കു കത്തയച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേരു കേരളം എന്ന് ഔദ്യോഗിക നാമകരണം ചെയ്യുന്നതിൽ പിന്തുണയും ഇടപെടലും അഭ്യർഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് നൽകി.

ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിൽനിന്നു കേരളം എന്നാക്കി മാറ്റുന്നതിനായി 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതും കത്തിൽ സൂചിപ്പിക്കുന്നു.

Kerala

പത്തുവർഷത്തെ പിണറായിഭരണം കേരളത്തെ നശിപ്പിച്ചു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്തുവർഷത്തെ പിണറായിഭരണം കേരളത്തെ നശിപ്പിച്ചുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

യുപിഎ ഭരണകാലത്ത് 72,000 കോടി രൂപ മാത്രം കേരളത്തിനു ലഭിച്ചപ്പോൾ 2014-2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് നരേന്ദ്രമോദി സർക്കാർ കേരളത്തിനു കൈമാറിയത്. പത്തു വർഷം കൊണ്ട് എന്തുചെയ്തു എന്നു പറയേണ്ടതിനു പകരം കേന്ദ്രസർക്കാർ പണം തന്നില്ല എന്നു നുണ പ്രചരിപ്പിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പു പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്. കിഫ്ബി, പെൻഷൻ കന്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണു കേരളത്തിന്‍റെ കടമെടുപ്പു പരിധി തീർന്നു പോകുന്നത്.

അല്ലാതെ കേന്ദ്രസർക്കാർ കട പരിധി വെട്ടിക്കുറയ്ക്കുന്നതല്ല. വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ബിജെപി പിണറായി വിജയനെ ക്ഷണിക്കുകയാണെന്നും ഇതേക്കുറിച്ച് ഒരു തുറന്ന സംവാദത്തിനു തങ്ങൾ തയാറാണെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പിണറായി വിജയൻ പറയുന്നത് 12,000 കോടി രൂപ കേന്ദ്രത്തിൽനിന്നു കിട്ടിയിട്ടില്ലെന്നാണ്. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റു നൽകാത്തതാണ് അതിനു കാരണം. സഖാക്കൻമാർക്കു തോന്നിയപടി ചെലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയമെന്നു മനസിലാക്കണം.

പതിനാറായിരം കോടിയുടെ കേന്ദ്ര പദ്ധതികളാണു പിണറായി സർക്കാർ ചവിട്ടിവച്ചിരിക്കുന്നതെന്നു സിഎജി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നും 54,000 ലക്ഷം വീട്ടിൽ കുടിവെള്ളമില്ല, 6,000 കോടി കരാറുകാർക്കു കൊടുക്കാൻ സർക്കാരിനു കാശില്ല.

45,000 പേർ ഇന്നും കോളനികളിൽ ജീവിക്കുന്നു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടി പിണറായി സർക്കാർ അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Kerala

പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചു; തലസ്ഥാനത്ത് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി

തിരുവനന്തപുരം: തലസ്ഥാനത്ത് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തിരുവനന്തപുരം കോർപറേഷനിൽ സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചത്.

പതിമൂന്ന് ദിവസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്. കണ്ണമ്മൂല വാർഡിൽ നിന്നാണ് രാധാകൃഷ്ണൻ മത്സരിച്ച് വിജയിച്ചത്. 50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബിജെപി ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി.

101 സീറ്റുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 51 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്.

 

Kerala

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ; വിഘടനവാദ രാഷ്ട്രീയത്തിന്‍റെ ഉദാഹരണമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഘടനവാദ രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണ് പ്രഖ്യാപനമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ രേഖ നൽകാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ലെന്നും അദേഹം ആരോപിച്ചു.

ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

District News

കേരളത്തിൽ മുന്നണികൾ ജയിച്ചത് വ്യാജവോട്ടുകൾ നേടി: രാജീവ് ചന്ദ്രശേഖർ

പാവറട്ടി: കേരളത്തിൽ വ്യാജ വോട്ടുകൾ നേടിയാണ് ഇടത്, വലത് മുന്നണികൾ ഇതുവരെ ജയിച്ചിരുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആറിലൂടെ വോട്ടർ പട്ടിക ശുചീകരിച്ചതോടെ ബീഹാറിൽ എൻഡിഎ നേടിയ വൻവിജയം ഇതിന്‍റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമികളുടെ വെട്ടേറ്റ് മരിച്ച ആർഎസ്എസ് പ്രവർത്തകൻ പാവറട്ടി മാരുതിയൂർ കുണ്ടുവീട്ടിൽ ബൈജുവിന്‍റെ കുടുംബത്തിന് ബിജെപി ജില്ലാകമ്മിറ്റി നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽ കൈമാറൽച്ചടങ്ങ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വികസനംകൊണ്ടുവരുന്നത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണെന്ന് ജനങ്ങൾക്ക് മനസിലായിയെന്നും വികസിത കേരളമാണ് ബിജെപിയുടെ അജൻഡയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ചടങ്ങിൽ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ്, സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ്, മറ്റു നേതാക്കളായ കെ.കെ. അനീഷ്കുമാർ, പ്രവീൺ പറങ്ങനാട്ട്, സുധീഷ് മേനോൻപറമ്പിൽ, സുജയ് സേനൻ, എം.ആർ. വിഷ്വൽ സതീഷ്, മാരുതിയൂർ സുജിത്ത്, അഭിഷേക് പൂവിൽ എന്നിവർ പ്രസംഗിച്ചു.

Kerala

വികസിത കേരളം ബിജെപി യാഥാര്‍ഥ്യമാക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത് കേരളത്തിന്‍റെ രാഷ്ട്രീയത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ജനങ്ങള്‍ക്ക് കിട്ടിയ അവസരമായിട്ടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

വികസിത കേരളം, വികസിത കോര്‍പറേഷന്‍, വികസിത മുനിസിപ്പാലിറ്റി, വികസിത പഞ്ചായത്ത് എന്നിവ സൃഷ്ടിക്കാനുള്ള അവസരമാണിത്. എത്രയോ കാലം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും എന്ത് ചെയ്തുവെന്ന് ജനങ്ങള്‍ക്ക് കൃത്യമായി മനസിലായിട്ടുണ്ട്, അതുകൊണ്ട് അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

National

മതം നോക്കിയല്ല പ്രവർത്തിക്കുന്നത്: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

സീറോ മലബാർ സഭ നേതൃത്വത്തോടൊപ്പം പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ ദ്ദേഹം. മതം നോക്കിയല്ല ബിജെപി നേതൃത്വം പ്രവർത്തിക്കുന്നത്.

ഏതൊരു മലയാളിക്കൊപ്പവും തങ്ങൾ ഉണ്ടാകും. എല്ലാം രാഷ്‌ട്രീയത്തിന്‍റെ കണ്ണിലൂടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala

വയനാട്ടിലെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാന സർക്കാർ, കേന്ദ്രത്തിന് ഒരു റോളുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

 തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ ആണ് വായ്പകൾ എഴുതിത്തള്ളാൻ നേതൃത്വം നൽകേണ്ടത്. കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസർവ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്‍റെ വായ്പകൾ കേന്ദ്രത്തിന് എഴുതിത്തള്ളാനാവില്ല. ബാങ്കുകളുടേത് ബോർഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിർബന്ധിക്കാൻ കേന്ദ്രത്തിന് അധികാരമോ റോളോ ഇല്ല.

ചോദിക്കുന്നവരും പറയുന്നവരും ഇക്കാര്യം മനസിലാകണം. വയനാട് ദുരന്തത്തിൽ ആർക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് സംസ്ഥാന സർക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത്. സംസ്ഥാനം സബ്‌സിഡി നൽകുകയാണ് ചെയ്യേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Kerala

വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ സിപിഎമ്മിന്‍റെ രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ

 

തിരുവനന്തപുരം: വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ സിപിഎമ്മിന്‍റെ രാഷ്ട്രീയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലായെന്നാണ്. താൻ രാഷ്ട്രീയ വിദ്വാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ താൻ അധ്വാനിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

കോമണ്‍സെൻസും കുറച്ചു ബുദ്ധിയുമുള്ള താൻ ഹിന്ദു വിശ്വാസിയാണ്. ശബരിമലയിൽ 18 തവണ 18 പടികയറി ദർശനം നടത്തിയിട്ടുണ്ട്. കാൾ മാർക്സും ദാസ് ക്യാപിറ്റലും വായിച്ചു കമ്മ്യൂണിസ്റ്റാകാൻ തനിക്കു താത്പര്യമില്ല.

പക്ഷേ വികസന കാഴ്ച്ചപ്പാടു തനിക്കുണ്ടെന്നും അതുമായാണു താനും ബിജെപിയും കേരളത്തിൽ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

അയ്യപ്പഭക്ത സംഗമം രാഷ്ട്രീയമായി കാണരുതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് ഇതിൽ രാഷ്ട്രീയമില്ലായെന്നു അദ്ദേഹം പറയുന്നത്. ദേവസ്വം ബോർഡാണ് അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടതും അതിഥികളെ ക്ഷണിക്കേണ്ടതും. എന്നാൽ അതെല്ലാം ചെയ്യുന്നതു ദേവസ്വം മന്ത്രിയാണ്.

ഹിന്ദുവിരുദ്ധത പറയുന്ന സ്റ്റാലിനെ പരിപാടിയിലേക്കു ക്ഷണിക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിക്കു മറ്റൊരു അജണ്ടയുണ്ട്. തെരഞ്ഞെടുപ്പിനു കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പരിപാടിയെപ്പറ്റി ബിജെപിയ്ക്ക് ആക്ഷേപമില്ല. ദേവസ്വം ബോർഡ് സംഘടിപ്പിക്കുകയാണെങ്കിൽ അതു നടക്കട്ടെ. ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്തവരാണു ദേവസ്വംബോർഡും സർക്കാരും. എന്നാൽ പന്പയിൽ നടക്കുന്ന സമ്മേളനത്തിൽ ഹിന്ദുവിനെതിരെ നിലപാടെടുക്കുകയും പരസ്യമായി സംസാരിക്കുകയും ചെയ്ത ആളുകളെ പങ്കെടുപ്പിക്കുന്നതാണു പ്രശ്നം.

ഹിന്ദുമത വിശ്വാസം വൈറസ് എന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. ഇരുവരും പങ്കെടുത്താൽ അത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രി പറഞ്ഞതു അയ്യപ്പസംഗമം ആരാധനയുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രി വിശ്വാസിയല്ല. ഭക്തരെ ബഹുമാനിക്കുന്ന ഭക്തർക്കുവേണ്ടിയുള്ള സമ്മേളനം ആണെങ്കിൽ അവിടേക്കു സ്റ്റാലിനെയും ഡിഎംകെയും ക്ഷണിക്കാൻ പാടില്ല.

വിശ്വാസി അല്ലാത്തൊരു മുഖ്യമന്ത്രിയല്ല ഈ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിനെതിരെ സംസാരിച്ച ഏതെങ്കിലും നേതാവിനെ മുസ്‌ലിം സമുദായത്തിന്‍റെ പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും രാജീവ് ചോദിച്ചു.

Latest News

Up